നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Monday, January 9, 2012

നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക! അക്ഷരം പ്രതി പാലിച്ചു ലിറ്റില്‍ ഫ്ലവര്‍!

നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ  അനുയായികളും പുരോഹിത വര്‍ഗവും എവിടെയെത്തി നില്‍ക്കുന്നു എന്നറിയണമെങ്കില്‍ വരൂ, ലിറ്റില്‍ ഫ്ലവറി ലേക്ക്  ! വര്‍ഷങ്ങളായി, അനുസരണയോടെ, കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് പണിയെടുത്തിരുന്ന നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചപ്പോള്‍ അവരെ നേരിടുന്നത് തികഞ്ഞ ശത്രുക്കളെപ്പോലെ. ഈ അടിമകളോട്  ഇവരുടെ മനോഭാവം ഇങ്ങനെയാണെങ്കില്‍ യഥാര്‍ത്ഥ ശത്രുക്കളോടെ എങ്ങനെയായിരിക്കും? ഒരു കരണത്തടിക്കുന്നവനെ  മറു കാരണം കൂടി കാണിച്ചുകൊടുക്കാന്‍ ഉപദേശിച്ച കര്‍ത്താവിന്റെ ശിഷ്യന്മാര്‍ പാവം നഴ്സുമാരുടെ   കരണത്ത്   മാത്രമല്ല വയറ്റത്തും കൂടി അടിക്കുകയാണ്.കര്‍ത്താവെ ഇവരോട് പൊറുക്കേണമേ!

Thursday, January 5, 2012

അങ്ങാടിയില്‍ തോറ്റതിന് നേഴ്സിന്റെ നെഞ്ചത്ത്‌!


മരിക്കാന്‍ ഒരുങ്ങി  പുറപ്പെട്ടവന്റെ ജീവന്‍ രക്ഷിക്കാന്‍ നേഴ്സ് എന്താ ഭൂമിയിലെ ദൈവമോ? ചാവാന്‍ തുടങ്ങുന്നവന്  നേഴ്സ് വേണം.അവരാണ് അപ്പോള്‍ ഭൂമിയിലെ മാലാഖമാര്‍...അല്ലെങ്കിലോ എന്തൊരു പുംഗ്ജം ..!! 

(വാര്‍ത്ത: മറുനാടന്‍ മലയാളി)

നെഴ്സുമാരെ തോല്‍പ്പിക്കാന്‍ ലിറ്റില്‍ ഫ്ലവര്‍ പൂട്ടിക്കെട്ടുമെന്നു മാനെജ്മെന്റ്


(വാര്‍ത്ത : മറുനാടന്‍  മലയാളി)

Wednesday, January 4, 2012

ലിറ്റില്‍ ഫ്ലവറില്‍ നഴ്സുമാരുടെ സമരം ആളിപടരുന്നു

(വാര്‍ത്ത കടപ്പാട്: മറുനാടന്‍ മലയാളി)

പാരാമെഡിക്കല്‍ നഴ്‌സിങ് കോഴ്‌സുകള്‍ക്ക് പ്രത്യേക സര്‍വകലാശാല


ബാംഗ്ലൂര്‍: പാരാമെഡിക്കല്‍ നഴ്‌സിങ് കോഴ്‌സുകള്‍ക്കായി പ്രത്യേക സര്‍വകലാശാല ഈ വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി രാമദാസ് അറിയിച്ചു. നിലവില്‍ മെഡിക്കല്‍ സര്‍വകലാശാലയുടെ കീഴിലാണ് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്നത്. ഇത്തരം കോഴ്‌സുകള്‍ക്കായി പ്രത്യേക സര്‍വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഡോ. ദേവിഷെട്ടിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 
കഴിഞ്ഞ ദിവസം കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നഴ്‌സിങ്, പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രത്യേക സര്‍വകലാശാല ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്തു. കോഴ്‌സുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഈ മേഖലയില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്ക് പരിഹാരം കാണുന്നതിനും പ്രത്യേക സര്‍വകലാശാലയാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
(വാര്‍ത്ത: മാതൃഭൂമി)